Skip to main content

മാതാവിന്റെ പ്രാർഥന



ആദരണീയരായ ഉസ്താദുമാരെ, സ്‌നേഹനിധികളായ രക്ഷിതാക്കളെ, പ്രിയപ്പെട്ട കൂട്ടുകാരെ,

അസ്സലാമു അലൈകും!


ഞാൻ ഒരു കൊച്ചു കഥ പറയാം...


ഞാൻ പറയുന്ന കഥയുടെ പേര് ഒരു വൃദ്ധയായ മാതാവിന് ഖിദ്മത്ത്  എടുത്ത ഒരു മകന് അള്ളാഹു (ത) നൽകിയ വലിയ അനുഗ്രത്തെ കുറിച്ചാണ്. ഒരിക്കൽ മൂസ നബി (അ) അള്ളാഹു (ത) യുമായി സംസാരിക്കുകയായിരുന്നു. അപ്പോൾ മൂസാ നബി (അ) ചോദിച്ചു:- "ഓ നാഥാ... എന്റെ സ്വർഗ്ഗത്തിലെ കൂട്ടുകാരൻ ആരാണ് " അപ്പോൾ അള്ളാഹു (ത) പറഞ്ഞു:- "ഓ മൂസാ നിന്റെ കൂട്ടുകാരൻ അങ്ങ് ദൂരെ ഗ്രാമത്തിൽ ഉള്ള ഒരു ഇറച്ചി വെട്ടുകാരൻ ആയിരിക്കും" അങ്ങനെ മൂസാ നബി (അ) പ്രസ്തുത ഗ്രാമത്തിലേക്ക് യാത്രയായി. കുറേ മലകളും കാടുകളും താണ്ടി പ്രസ്തുത ഗ്രാമത്തിൽ എത്തി. അവിടെ എത്തി അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് മൂസാ നബി (അ) അന്വേഷിച്ചുവരാൻ മാത്രം സ്വാലിഹായ ഒരു ഇറച്ചി വെട്ടുകാരാനും അവിടെ ഇല്ലായിരുന്നു. അങ്ങനെ മൂസാ നബി (അ) അവിടെ വിട്ട് യാത്രയായി. അന്യേഷണത്തിനൊടുവിൽ  ഒരു ഇറച്ചി വെട്ടുകാരനെ കണ്ട് പിടിച്ചു. അയാളുടെ കടയുടെ അടുത്തേക്ക് പോയി നിന്നു. ഇതല്ലായിരിക്കും എന്റെ സ്വർഗ്ഗത്തിലെ കൂട്ടുകാരൻ എന്നു കരുതി മൂസാ നബി (അ) അൽപ്പം മാറി നിന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും മുന്നോട്ടു വന്നു നിന്നു. അയാൾ ധാരാളം ആളുകൾക്ക് ഇറച്ചി വെട്ടി കൊടുക്കുന്നു. അവസാനം കുറച്ച് ഇറച്ചി മാത്രം ബാക്കി വെച്ച് മൂസാ നബിയോട് ചോദിച്ചു അങ്ങ് ആരാണ് ഞാൻ ഒരു യാത്ര കാരൻ ആണ്! അങ്ങ് എവിടെ നിന്നാണ് വരുന്നത് ഞൻ മിസ്റിൽ നിന്നാണ് വരുന്നത്! അങ്ങ് എന്തിനാണ് വന്നത് ഞാൻ വെറുതെ വന്നതാ അങ്ങനെ മൂസാ നബി (അ) അവിടെ നിന്ന് പോകാൻ നോക്കിയപ്പോൾ അയാൾ പറഞ്ഞു അങ്ങ് പോകരുതേ അങ്ങ് ഇന്ന് എന്റെ അതിഥി ആണ്  അങ്ങനെ അവർ രണ്ടുപേരും യാത്രയായി. അങ്ങനെ നടന്നു നടന്ന് ഒരു അടഞ്ഞു കിടന്ന വീടിനു മുന്നിൽ എത്തി. അയാൾ വാതിൽ തള്ളി തുറന്നു. അതിനു ശേഷം മൂസാ നബി (അ) മിനെ സ്വീകരിച്ചു ആനയിച്ചിരുത്തി. താൻ കൊണ്ടുവന്ന ഇറച്ചി അടുക്കളയിലേക്ക് കൊണ്ടുപോയി കഴുകി വൃത്തിയാക്കി മൂസാ നബിയുടെ അടുത്തേക്ക് കൊണ്ടുവന്നു .അത് കഴിക്കാൻ  ആവശ്യപ്പെട്ടു അപ്പോൾ മൂസാ നബി ചോദിച്ചു ഈ വീട്ടിൽ നിങ്ങൾ അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ ഉണ്ട് എന്ന മറുപടിയുമായി അയാൾ വേഗം അകത്തേക്ക് പോയി. കുറച്ചു സമയങ്ങകൾക്ക് ശേഷം ഒരു വൃദ്ധ്യയായ മാതാവിനെ താങ്ങി പിടിച്ചുകൊണ്ടു അതാ ആ മനുഷ്യൻ വരുന്നു ആ മാതാവിനെ ഒരു കസേരയിൽ ഇരുത്തിയതിനു ശേഷം ഒരു പിഞ്ചുകുഞ്ഞിന് മാതാവ് എങ്ങനെ ആണോ ഭക്ഷണം നൽകുന്നത് അതുപോലെ ആ മകന്  ആ മാതാവ് ഭക്ഷണം നൽകി. ഒരു കഷ്ണം ഇറച്ചി എടുത്ത് തന്റെ കയ്യിൽ മയപ്പെടുത്തിയ ശേഷം ആ മാതാവിന്റെ വായിലേക്ക് വെച്ചുകൊടുത്തു .ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് ആ മാതാവിന്റ വായിലേക്ക് ഒഴിച്ച് കൊടുത്തു. അതിനു ശേഷം ആ മാതാവിനെ കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രങ്ങൾ മാറ്റികൊടുത്തു ആ മാതാവ് കിടന്ന സ്ഥലത്തെ വിസർജന   അവശിഷ്ട്ടങ്ങളെല്ലാം ശുദ്ധിയാക്കി അയാൾ വെളിയിലേക്ക് പോയി. അപ്പോഴാണ് ആ മാതാവിന്റ അധരങ്ങൾ ചലിക്കുന്നത് മൂസാ നബിയുടെ ശ്രദ്ധയിൽ പെട്ടത് മൂസാ നബി (അ)  ശ്രദ്ധിച്ചു കേട്ടു എന്താണെന്നറിയുഓ ആ മാതാവ് പറയുന്നത് ആ മാതാവ് പറയുകയാണ് ഓ നാഥാ... എന്റെ രോഗാവസ്ഥയിലും എന്നെ പരിപാലിക്കുന്ന എന്റെ മകനെ നീ സ്വർഗ്ഗത്തിൽ മൂസാ നബിയുടെ കൂടെ ആക്കണേ...


അൽഹംദുലില്ലാഹ് മൂസാ നബി (അ) സന്തോഷഭവരിതനായി അയാളെ തിരിച്ചു വിളിച്ചു എന്നിട്ട് പറഞ്ഞു  "ഓ മകനേ ഞാൻ ആരാണെന്ന് അറിയാമോ ഞാനാണ് പ്രവാചകൻ മൂസ!"  ഞാൻ പ്രവാചകൻ മൂസാ നബി ആണ് മകനെ അയാൾ സന്തോഷത്തോടുകൂടെ മൂസാ നബി (അ) മിനെ ആലിംഗനം ചെയ്തു. അതിനു ശേഷം മൂസാ നബി അവിടെ വിട്ട് യാത്രയായി പ്രിയപ്പെട്ട കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്താണ് മനസിലായത് നാം നമ്മുടെ മാതാ-പിതാ ക്കൾക്കും ഉസ്താദുമാർക്കും ഒരുപാട് ഹിദ്മത് എടുക്കുക! അവരുടെ ദുആ അള്ളാഹു (ത) തട്ടികളയുകയില്ല. മാതാ-പിതാകളുടെയും ഉസ്താദുമാരുടെയും കുരുത്തവും പൊരുത്തവും കിട്ടുന്നവരിൽ അള്ളാഹു (ത) നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ.ആമീൻ...


ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ ചെറിയ കഥ ഇവിടെ അവസാനിപ്പിക്കുകയാ


അസ്സലാമു അലൈകും

Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയ