ആദരണീയരായ ഉസ്താദുമാരെ, സ്‌നേഹനിധികളായ രക്ഷിതാക്കളെ, പ്രിയപ്പെട്ട കൂട്ടുകാരെ,
അസ്സലാമു അലൈകും!
ഞാൻ ഒരു കൊച്ചു കഥ പറയാം...
ഞാൻ പറയുന്ന കഥയുടെ പേര് ഒരു വൃദ്ധയായ മാതാവിന് ഖിദ്മത്ത് എടുത്ത ഒരു മകന് അള്ളാഹു (ത) നൽകിയ വലിയ അനുഗ്രത്തെ കുറിച്ചാണ്. ഒരിക്കൽ മൂസ നബി (അ) അള്ളാഹു (ത) യുമായി സംസാരിക്കുകയായിരുന്നു. അപ്പോൾ മൂസാ നബി (അ) ചോദിച്ചു:- "ഓ നാഥാ... എന്റെ സ്വർഗ്ഗത്തിലെ കൂട്ടുകാരൻ ആരാണ് " അപ്പോൾ അള്ളാഹു (ത) പറഞ്ഞു:- "ഓ മൂസാ നിന്റെ കൂട്ടുകാരൻ അങ്ങ് ദൂരെ ഗ്രാമത്തിൽ ഉള്ള ഒരു ഇറച്ചി വെട്ടുകാരൻ ആയിരിക്കും" അങ്ങനെ മൂസാ നബി (അ) പ്രസ്തുത ഗ്രാമത്തിലേക്ക് യാത്രയായി. കുറേ മലകളും കാടുകളും താണ്ടി പ്രസ്തുത ഗ്രാമത്തിൽ എത്തി. അവിടെ എത്തി അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് മൂസാ നബി (അ) അന്വേഷിച്ചുവരാൻ മാത്രം സ്വാലിഹായ ഒരു ഇറച്ചി വെട്ടുകാരാനും അവിടെ ഇല്ലായിരുന്നു. അങ്ങനെ മൂസാ നബി (അ) അവിടെ വിട്ട് യാത്രയായി. അന്യേഷണത്തിനൊടുവിൽ ഒരു ഇറച്ചി വെട്ടുകാരനെ കണ്ട് പിടിച്ചു. അയാളുടെ കടയുടെ അടുത്തേക്ക് പോയി നിന്നു. ഇതല്ലായിരിക്കും എന്റെ സ്വർഗ്ഗത്തിലെ കൂട്ടുകാരൻ എന്നു കരുതി മൂസാ നബി (അ) അൽപ്പം മാറി നിന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും മുന്നോട്ടു വന്നു നിന്നു. അയാൾ ധാരാളം ആളുകൾക്ക് ഇറച്ചി വെട്ടി കൊടുക്കുന്നു. അവസാനം കുറച്ച് ഇറച്ചി മാത്രം ബാക്കി വെച്ച് മൂസാ നബിയോട് ചോദിച്ചു അങ്ങ് ആരാണ് ഞാൻ ഒരു യാത്ര കാരൻ ആണ്! അങ്ങ് എവിടെ നിന്നാണ് വരുന്നത് ഞൻ മിസ്റിൽ നിന്നാണ് വരുന്നത്! അങ്ങ് എന്തിനാണ് വന്നത് ഞാൻ വെറുതെ വന്നതാ അങ്ങനെ മൂസാ നബി (അ) അവിടെ നിന്ന് പോകാൻ നോക്കിയപ്പോൾ അയാൾ പറഞ്ഞു അങ്ങ് പോകരുതേ അങ്ങ് ഇന്ന് എന്റെ അതിഥി ആണ് അങ്ങനെ അവർ രണ്ടുപേരും യാത്രയായി. അങ്ങനെ നടന്നു നടന്ന് ഒരു അടഞ്ഞു കിടന്ന വീടിനു മുന്നിൽ എത്തി. അയാൾ വാതിൽ തള്ളി തുറന്നു. അതിനു ശേഷം മൂസാ നബി (അ) മിനെ സ്വീകരിച്ചു ആനയിച്ചിരുത്തി. താൻ കൊണ്ടുവന്ന ഇറച്ചി അടുക്കളയിലേക്ക് കൊണ്ടുപോയി കഴുകി വൃത്തിയാക്കി മൂസാ നബിയുടെ അടുത്തേക്ക് കൊണ്ടുവന്നു .അത് കഴിക്കാൻ ആവശ്യപ്പെട്ടു അപ്പോൾ മൂസാ നബി ചോദിച്ചു ഈ വീട്ടിൽ നിങ്ങൾ അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ ഉണ്ട് എന്ന മറുപടിയുമായി അയാൾ വേഗം അകത്തേക്ക് പോയി. കുറച്ചു സമയങ്ങകൾക്ക് ശേഷം ഒരു വൃദ്ധ്യയായ മാതാവിനെ താങ്ങി പിടിച്ചുകൊണ്ടു അതാ ആ മനുഷ്യൻ വരുന്നു ആ മാതാവിനെ ഒരു കസേരയിൽ ഇരുത്തിയതിനു ശേഷം ഒരു പിഞ്ചുകുഞ്ഞിന് മാതാവ് എങ്ങനെ ആണോ ഭക്ഷണം നൽകുന്നത് അതുപോലെ ആ മകന് ആ മാതാവ് ഭക്ഷണം നൽകി. ഒരു കഷ്ണം ഇറച്ചി എടുത്ത് തന്റെ കയ്യിൽ മയപ്പെടുത്തിയ ശേഷം ആ മാതാവിന്റെ വായിലേക്ക് വെച്ചുകൊടുത്തു .ഒരു ഗ്ലാസ് വെള്ളമെടുത്ത് ആ മാതാവിന്റ വായിലേക്ക് ഒഴിച്ച് കൊടുത്തു. അതിനു ശേഷം ആ മാതാവിനെ കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രങ്ങൾ മാറ്റികൊടുത്തു ആ മാതാവ് കിടന്ന സ്ഥലത്തെ വിസർജന അവശിഷ്ട്ടങ്ങളെല്ലാം ശുദ്ധിയാക്കി അയാൾ വെളിയിലേക്ക് പോയി. അപ്പോഴാണ് ആ മാതാവിന്റ അധരങ്ങൾ ചലിക്കുന്നത് മൂസാ നബിയുടെ ശ്രദ്ധയിൽ പെട്ടത് മൂസാ നബി (അ) ശ്രദ്ധിച്ചു കേട്ടു എന്താണെന്നറിയുഓ ആ മാതാവ് പറയുന്നത് ആ മാതാവ് പറയുകയാണ് ഓ നാഥാ... എന്റെ രോഗാവസ്ഥയിലും എന്നെ പരിപാലിക്കുന്ന എന്റെ മകനെ നീ സ്വർഗ്ഗത്തിൽ മൂസാ നബിയുടെ കൂടെ ആക്കണേ...
അൽഹംദുലില്ലാഹ് മൂസാ നബി (അ) സന്തോഷഭവരിതനായി അയാളെ തിരിച്ചു വിളിച്ചു എന്നിട്ട് പറഞ്ഞു "ഓ മകനേ ഞാൻ ആരാണെന്ന് അറിയാമോ ഞാനാണ് പ്രവാചകൻ മൂസ!" ഞാൻ പ്രവാചകൻ മൂസാ നബി ആണ് മകനെ അയാൾ സന്തോഷത്തോടുകൂടെ മൂസാ നബി (അ) മിനെ ആലിംഗനം ചെയ്തു. അതിനു ശേഷം മൂസാ നബി അവിടെ വിട്ട് യാത്രയായി പ്രിയപ്പെട്ട കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്താണ് മനസിലായത് നാം നമ്മുടെ മാതാ-പിതാ ക്കൾക്കും ഉസ്താദുമാർക്കും ഒരുപാട് ഹിദ്മത് എടുക്കുക! അവരുടെ ദുആ അള്ളാഹു (ത) തട്ടികളയുകയില്ല. മാതാ-പിതാകളുടെയും ഉസ്താദുമാരുടെയും കുരുത്തവും പൊരുത്തവും കിട്ടുന്നവരിൽ അള്ളാഹു (ത) നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ.ആമീൻ...
ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ ചെറിയ കഥ ഇവിടെ അവസാനിപ്പിക്കുകയാ
അസ്സലാമു അലൈകും
Comments
Post a Comment