Skip to main content

ധർമത്തിന്റെ വില

 അസ്സലാമു അലൈക്കും,

മുത്ത് നബിയുട ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഞാൻ ഒരു കൊച്ചു കഥ പറയാം.....


പൈങ്കിളി മാസികകളിൽ വന്ന പൊള്ളയായ കഥ അല്ല ട്ടോ! ലോകത്ത് ഏറ്റവും മികച്ച വിശ്വസനീയ ഗ്രന്ഥമായ ഖുർആനിൽ അല്ലാഹു പ്രതിപാദിച്ച ഗുണപാഠ കഥയാണിത്, 


പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്ക് നൽകിക്കൊണ്ട് പരിശുദ്ധ ജീവിതം നയിച്ച ഒരു പണക്കാരൻ ഉണ്ടായിരുന്നു. വർഷാവർഷം അദ്ദേഹതിൻെ് കൃഷികൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും.

നാനാ ദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്കൊഴുകും. കൊയ്തെടുത്ത ദാന്യങ്ങൾ ആദ്ദേഹം വൻ തോതിൽ പാവങ്ങൾക്ക് വിതരണം ചെയ്യും. എല്ലാ  വർഷവും ഈ പതിവ് തുടർന്ന് പോന്നു. ആ നാട്ടിലെ കണ്ണിലുണ്ണിയായ്, ഗരീബ് നവാസ് ആയി അറിയപ്പെടാൻ അദ്ദേഹത്തിന് അധികനാൾ വേണ്ടി വന്നില്ല.  എങ്കിലും  ഈ സൽപ്രവൃത്തി ദഹിക്കാത്ത ചിലരുണ്ടായിരുന്നു. മറ്റാരുമല്ല അദ്ദേഹതിൻെ് മക്കൾ തന്നെ എങ്കിലും ഉപ്പയോട് ഇത് പരസ്യമായി പറയാൻ അവർക്ക് ദൈര്യം വന്നില്ല. കാലങ്ങൾ കഴിഞ്ഞു പോയി. ആ പിതാവിനെ അല്ലാഹു തിരിച്ചു വിളിച്ചു. അതോടെ മക്കളുടെ  മനതലത്തിൽ സന്തോഷ സൂര്യനുദിച്ചു. ഇല്ല ഇനി നമ്മൂടെ നാടുകളിൽ നിന്ന് ഒരു തരി പോലും കയ്യിലൊതുക്കാൻ ഒരുത്തനെയും അനുവദിക്കുകയില്ല. ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു. ഇക്കാലത്തും ഉണ്ടല്ലോ പാവങ്ങളുടെ ഹഖ് ഹലാക്കോടെ ഹലാലാക്കുന്ന   

പിശുക്കന്മാർ  ഇത് കൊണ്ട് തന്നെയാണ് റബ്ബ് അടിക്കടി പരീക്ഷിക്കുന്നതെന്ന് ഓർമയിൽ ഇരിക്കട്ടെ! ഞാൻ കഥയിൽക്ക് തന്നെ തിരിച്ചു വരാം. അല്പ്പം ഈമാൻ ഉണ്ടായിരുന്ന രണ്ടാമൻ പറഞ്ഞു:- ഇല്ല ഞാൻ ഉപ്പയുടെ പാത തന്ന പിന്തുടരും ഇല്ലേൽ റബ്ബിന്റെ പരീക്ഷണം വന്നേക്കാം!!  ഓഹോ ആവട്ടെ നീ നിന്റെ ഓഹരിയിൽ നിന്ന് എന്ത് വേണമെങ്കിലും ചെയ്തോ ഞങ്ങളുടെ ഓഹരിയിൽ നിന്ന് ഒരു ചെറു  തരി പോലും കൈപ്പിടിയിൽ  ഒതുക്കാൻ  ഒരുത്തനെയും അനുവദിക്കുകയില്ല. രണ്ടുപേരും പറഞ്ഞു.അവസാനം സമ്മർദത്തിന് അടിമപ്പെട്ട് രണ്ടാമനും നിലപാട് മാറ്റി മറ്റു സഹോദരന്മാരുടെ കൂടെ ചേർന്ന്  പദ്ധതികൾ  ആവിഷ്ക്കരിച്ചു. കൊയ്ത്ത് ദിനം അടുത്തു നാളെയാണ് ആ ദിനം!! ഉപ്പയുണ്ടെൽ ഇന്ന് നാടാകെ പെരുമ്പറ മുഴക്കുമായിരുന്നു. പക്ഷെ ഇവർ പെരുമ്പറ പോയിട്ട് ചുണ്ട് പോലും അനക്കിയില്ല. കാരണം ആരും അറിയരുതല്ലോ നാളെ ലഭ്യമാകുന്ന വിളവർധനവും ലാഭങ്ങളും സ്വപ്നം കണ്ട് അവർ സന്തോഷത്തോടെ ഉറങ്ങി. പിറ്റേന്ന് പ്രഭാതം പൊട്ടി വിടർന്നു. മനസിൽ ഒരായിരം സന്തോഷ പൂതിരികൾ കത്തിച്ച് തങ്ങളുടെ തോട്ടത്തെ   ലക്ഷ്യമാക്കി മൂവരും കുതിച്ചു. അടുത്തെത്തിയപ്പോൾ അവർ അമ്പരന്ന് പോയി. തോട്ടത്തിൽ കതിര് മണികള് പോയിട്ട് ഒരു കച്ചി തുരുമ്പ് പോലും ഇല്ലായിരുന്നു എല്ലാം കത്തി നശിച്ചിരിക്കുന്നു നമുക്ക് വഴി മാറിയോ ഇത് നമ്മുടെ തോട്ടമല്ല അവർ പരസ്പരം പറഞ്ഞു ഒന്നും കൂടെ വന്ന വഴി ശ്രദ്ധിച്ച് വീക്ഷിച്ചു. ഇല്ല മാറീട്ടില്ല.പോയി എല്ലാം പോയി. ഇത് പാവങ്ങളുടെ ഹഖ് പിടിച്ചു വെച്ചതിന് പടച്ചവൻ തന്ന പരീക്ഷണം തന്നെ അവർ മനമുരുകി റബ്ബിനോട് പശ്ചാത്തപിച്ചു ഉപ്പയുടെ പാതയില് തന്നെ ജീവിച്ച് മുന്നേറുമെന്ന് അവർ ആത്മഗതം ചെയ്തു. റബ്ബ് തൌബ സ്വീകരിച്ചു. നൂറ് ആളെ കൊന്നവന് പൊറുത്തു  കൊടുത്ത, കബർ മാന്തി കഫൻപുടവ വിറ്റവന് പൊറുത്തു കൊടുത്ത റബ്ബ് എങ്ങനെ പൊറുക്കാത്തിരിക്കും അവൻ ഗഫാറാണല്ലോ. അവൻ പൊറുക്കുക മാത്രമല്ലഅവർക്ക് ബർക്കത്ത് ഇരട്ടിപ്പിച്ച് നലകുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ വിളകളുടെ വസന്തോല്സവമായിരുന്നു പാവങ്ങളുടെ അഭയ കേന്ദ്രമായി ആ തോട്ടം മാറി. അങ്ങനെ ആ നല്ല പിതാവിന്റെ നല്ല പിൻഗാമികളായി ആ മക്കൾ ശിഷ്ഠ ജീവിതം നയിച്ചു. 


കൂട്ടുകാരെ ഈ കഥയിൽ ഒട്ടനേകം ഗുണപാഠങ്ങളുണ്ട്. പ്രധാനമായും ഒന്ന് നാം ചെയ്യുന്ന ദുഷ്ചെയ്തികൾ തന്നെയാണ് പരീക്ഷണത്തിന് നിദാനം. കൊറോണയും പ്രളയവും എല്ലാം മേൽപറഞ്ഞ പരീക്ഷണത്തിന് ഉദാഹരണങ്ങളാണ്.. അതുകൊണ്ട് നാം അവന് തന്ന അനുഗ്രഹങ്ങള്ക്ക് സദാ ശുക്ർ ചെയ്യേണ്ടതുണ്ട്. ഇല്ലേൽ അവൻ നമ്മെ പലരൂപത്തിലും പരീക്ഷിച്ചേക്കാം. ഇതുപോലെ പാവങ്ങളുടെ അവകാശത്തിന് വിലങ്ങ് തടി സൃഷ്ട്ടിക്കുന്നത് അവന്റെ ബലാഅ് വരുത്തുവാൻ കാരണമാകുമെന്നും  പരീക്ഷണങ്ങൾ വരുമ്പോൾ പശ്ചാത്തപിച്ചാൽ റഹ്മാൻ ബർക്കത്ത് തീർച്ചയായും ഇരട്ടിപ്പിച്ച് തരുമെന്നും ഈ കഥ വിളിച്ചറിയിക്കുന്നു. ഈ ഗുണപാഠങ്ങളെല്ലാം ഉൾകൊണ്ട് ഇരുലോക വിജയം നേടാൻ നമുക്കേവർക്കും അല്ലാഹു തൌഫീക്ക് നൽകട്ടെ ആമീൻ. ഇതോടെ ഈ കഥ ഇവിടെ നിർത്തുന്നു.

അസ്സലാമു അലൈക്കും

Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയ