ബഹുമാനം നിറഞ്ഞ ഉസ്താദുമാരെ, രക്ഷിതാക്കളെ, എന്റെ പ്രിയ കൂട്ടുകാരെ,
അസ്സലാമു അലൈകും
ഈ അവസരത്തിൽ ഒരു കൊച്ചു കഥയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത്. എന്റെ കഥയുടെ പേര് ''ഭൂമിയിൽ ആണ്ടുപോയ കോടീശ്വരൻ'' എന്നാണ്. കൂട്ടുകാർ ശ്രദ്ധിച്ചുകേൾക്കുമല്ലോ
പണ്ട് പണ്ട് മൂസാ നബി (അ) ജനിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സന്തതസാഹചരി ആയിരുന്നു ഖാറൂൻ. സത്യവിശ്വസിയും സാത്വികനുമായിരുന്ന അദ്ദേഹം പരമ ദരിദ്ര്യനായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ മക്കൾ വിശന്നു കരയുന്നത് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ഖറൂൻ മൂസാ നബിയോട് ഇങ്ങനെ അഭ്യർത്ഥിച്ചു:- നബിയേ വിശന്നു കരയുന്ന മക്കളുടെ മുഖം കാണുമ്പോൾ വിങ്ങുന്നു ഏകഗ്രതയോടെ പ്രാർത്ഥിക്കാൻ പോലും കഴിയുനില്ല അങ്ങ് എന്റെ ദുരിതം തീർക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചാലും ഇത് കേട്ട് ചിരിച്ചുകൊണ്ട് മൂസാ നബി പറഞ്ഞു:- പ്രിയ ശിഷ്യ, ഈ ലോകം നശ്വരവും നൈമിഷികവുമാണെന്ന് താങ്കൾക്ക് അറിയില്ലേ,
സുഖദു:ഖങ്ങൾ മാറി മാറി തന്ന് അള്ളാഹു നമ്മെ പരീക്ഷിക്കും അത് നാം ക്ഷമയോടെ സ്വീകരിക്കണം. അപ്പോൾ ഖാറൂൻ പറഞ്ഞു :അത് എനിക്കുമറിയാം പക്ഷെ ദൈവാരാധന നടത്താൻ മനസിന് സമാധാനം വേണ്ടേ അതുകൊണ്ടാണ് അങ്ങയോട് യാചിച്ചത്. ഒരു പക്ഷെ അള്ളാഹു നിങ്ങളെ ദരിദ്രനാക്കിയത് നിങ്ങളുടെ നന്മക്ക് വേണ്ടി ആണെങ്കിലോ.പണം മഹാ വിപത്താണെന്ന കാര്യം മറക്കരുത്. അപ്പോൾ ഖാറൂൻ പറഞ്ഞു നബിയേ ഞാൻ ഒരിക്കലും അള്ളാഹുവിനെ മറന്നുകൊണ്ട് ഒന്നും ചെയ്യില്ല നന്മ മനസ്സിൽ നിന്ന് വെടിയുകയുമില്ല അങ്ങ് എന്റെ ദുരിതം തീർക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചാലും ഖാറൂന്റെ സമ്മർദ്ധതിന് വഴങ്ങി മൂസാ നബി അള്ളാഹുവിനോട് പ്രാർത്ഥിച്ചു. ക്രമേണ അയാൾ ധനാഡ്യനായി.
സുഖസൗകര്യങ്ങൾ വർധിച്ചു. എന്നിട്ടും പള്ളിയിൽ പോലും പോകാതെ രാപകലില്ലാതെ പണം കുന്നുകൂട്ടിക്കൊണ്ടേയിരുന്നു. കോടീശ്വരൻ ആയ ഖാറൂന്റെ മാറ്റങ്ങളെല്ലാം നബി വീക്ഷിക്കുന്നുണ്ടായിരുന്നു. മൂസാ നബി (അ) ഖാറൂനെ വിളിക്കാൻ തന്റെ ദൂതനെ അയച്ചു. അതിന് മറുപടി എന്നോണം അയാൾ പറഞ്ഞു എനിക്ക് ഇപ്പോൾ കാണാൻ മനസില്ലെന്നു പറയു എന്നെ കാണേണ്ടവർ ഇങ്ങോട്ട് വരട്ടെ! മറുപടി കേട്ട നബി ക്ഷുപിതനായില്ല. മറുപടി അദ്ദേഹം പ്രതീക്ഷിച്ചത് തന്നെ. അഹങ്കാരത്തിന്റെ തിളപ്പാണ് തന്നോട് ഇങ്ങനെ പറയാൻ ഖാറൂനെ പ്രേരിപ്പിച്ചത്. നബി വീണ്ടും തന്റെ ദൂതനെ അയാളുടെ അടുക്കലേക്ക് അയച്ചു. ഇപ്രാവശ്യം സക്കാത്ത് ഖജനാവിൽ അടക്കാൻ ആയിരുന്നു കല്പന. പക്ഷെ ഖാറൂൻ അത് മൂസാ നബിയുടെ പ്രതികാരമാണെന്നാണ് കരുതിയത്. അയാൾ ദൂതന് നേരെ ആക്രോഷിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സമ്പത് ഞാൻ സ്വയം സമ്പാദിച്ചതാണ്. അതിൽ ആരും അസൂയപെട്ടിട്ട് കാര്യമില്ലന്ന് പറയു. സകാത് തരാൻ എനിക്ക് മനസില്ല. പിന്നീട് ഒരു ദിവസം മൂസാ നബി (അ) തന്റെ പ്രസംഗപീഠത്തിൽ നിന്നുകൊണ്ട്
ജനങ്ങൾക്ക് സാരോപദേശം നൽകുകയായിരുന്നു. പ്രസംഗ മധ്യേ നബി പറഞ്ഞു. വ്യഭിചാരം പാപമാണ്. അതിലേർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലണം.അപ്പോൾ ജനമധ്യത്തിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ചോദിച്ചു അതു താങ്കൾ ആണെങ്കിലോ നബിയേ... തീർച്ചയായും അത് എനിക്കും ബാധകമാണ്. ആ സ്ത്രീ മുന്നോട്ടു വന്ന് പറഞ്ഞു:- എന്നാൽ നിങ്ങളാൽ ഞാൻ ഗർഭിണി ആയിരിക്കുന്നു, എന്താ ഓർക്കുന്നില്ലേ!! ജനങ്ങൾ പരസ്പരം അടക്കം പറഞ്ഞുകൊണ്ട് ആകാംശയോടെ ആ രംഗം വീക്ഷിച്ചു.എന്താ നിനക്ക് ഭ്രാന്തുണ്ടോ? നീ പറയുന്നത് കള്ളമാണെന്നുണ്ടെങ്കിൽ നിന്റെ തലയിൽ ഇടുത്തീ വീഴ്ത്താൻ അള്ളാഹുവിന്റെ സഹായത്താൽ എനിക്ക് കഴിയും. ഇത് കേട്ട് ഭയന്ന് വിറച്ച ആ സ്ത്രീ പറഞ്ഞു:- അരുത് നബിയേ അത്തരത്തിൽ പ്രാർത്ഥിക്കരുത് ഞാൻ തെറ്റുകാരിയാണ് എന്നോട് ക്ഷമിച്ചാലും എന്നെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് ഖാറൂനാണ്, ഇതിന് ഉത്തരവാദിയും ഖാറൂൻ തന്നെയാണ്. എന്നോട് ക്ഷമിച്ചാലും!! നബി അവർക്ക് മാപ്പ് നൽകി പറഞ്ഞയച്ചു. പക്ഷെ ചതിയാനും ക്രൂരനുമായ ഖറൂനിനോട് നബി ക്ഷമിച്ചില്ല.
മൂസാ നബി (അ) അള്ളാഹുവിനോട് പ്രാർത്ഥിച്ചു. കരുണാനിധിയായ അള്ളാഹുവേ നിന്റെ ശത്രുവായ ഖറൂനിന്റെ മേൽ ശിക്ഷ നടപ്പിലാക്കാൻ ഇനിയും വൈകിക്കരുതേ... പ്രാർത്ഥനയുടെ ഫലം ഉടൻ കണ്ടു ഭൂമി രണ്ടായി പിളർന്ന് ഖാറൂൻ അതിലേക്ക് ആഴ്ന്നുപോകാൻ തുടങ്ങി. ഒപ്പം അയാളുടെ കൊട്ടാരവും ഖാറൂൻ നിലവിളിച്ചുകൊണ്ട് മൂസാ നബിയോട് അഭ്യർത്ഥിച്ചു:- നബിയേ,രക്ഷിക്കണേ എന്നെ രക്ഷിക്കണേ... പക്ഷെ ഒരു ഫലവുമുണ്ടായില്ല അപ്പോഴേക്കും ഖറൂനും അവന്റെ കൊട്ടാരവും ഭൂമിയുടെ അടിത്തട്ടിലേക്ക് ആഴ്ന്നുപോയിരുന്നു.
"കൂട്ടുകാരെ അഹങ്കാരം ആപത്താണ് " അള്ളാഹുവിന്റെ പരീക്ഷണങ്ങളെ നാം ക്ഷമയോടെ നേരിടണം. ഞാൻ എന്റെ കൊച്ചു കഥ അവസാനിപ്പിക്കട്ടെ
അസ്സലാമു അലൈകും
Comments
Post a Comment